പശ്ചാത്താപത്തിലേക്കുള്ള വിളി

പാപം എന്നതു ദൈവ കല്പനകളുടെ ലംഘനമാണ് എന്ന് നിർവചിക്കപ്പെട്ടിട്ടു ണ്ട്. അതു സത്യമാണ്. പക്ഷേ, അതു തീരെ വ്യക്തി പരവും നിയമാധിഷ്ഠിത മാവുകയാൽ പാപമെന്ന യാഥാർത്ഥ്യത്തെ മുഴുവനായും വ്യക്തമാക്കു ന്നില്ല. കല്പനകൾ നല്കി, അവ ലംഘിക്കുന്നവർക്ക് ശിക്ഷ വിധിക്കുന്ന നിയമ പാലകനല്ല ദൈവം നമ്മെ ആശ്ലേഷിച്ച് സ്നേഹത്തിൽ നിറയ്ക്കുന്നവനാണ് അവിടുന്ന്. സ്നേഹത്തോടെ നാം ആ വാത്സല്യത്തോട് ഹിതകരമായി പ്രതികരി ക്കുകയും വേണം. ഈ സ്നേഹത്തിന്റെ നിരാകരണമാണ് പാപം

പാപം അകൽച്ചയാണ്. ദൈവത്തിൽ നിന്നും സഹോദരനിൽ നിന്നുമുള്ള അകൽച്ച. പശ്ചാത്താപം തിരിച്ചുവരവാണ്. അകുന്ന മനസ്സി ന്റെ തെറ്റു മനസ്സിലാക്കി ഏറ്റു പറഞ്ഞുകൊണ്ട് ദൈവത്തിലേക്കും സഹോദരനിലേക്കുമുള്ള തിരിച്ചു വരവ്. അങ്ങനെ, വിട്ടകന്ന കണ്ണികൾ വീണ്ടും വിളക്കിച്ചേർക്കപ്പെടുന്നു. പശ്ചാത്താപ ത്തിന്റെ സ്വഭാവം ഇതാകയാൽ പാപം സൃഷ്ടിച്ച അകൽച്ചയ്ക്കുള്ള തക്കതായ പ്രതിവിധി പശ്ചാ ത്താപം മാത്രമാണ്. ഈ തിരിച്ചുവരവ് പൂർണ്ണ മാകുമ്പോൾ വ്യക്തിയുടെയും സമൂഹത്തി ന്റെയും സുസ്ഥിതി ഉറപ്പാകും. മറ്റെന്തിനെ ക്കാളും മനസ്സിന്റെയും ആത്മാവിൻ്റെയും തിരി ച്ചുവരവിനാണ് നവീകരണ പ്രസ്ഥാനങ്ങൾ ഊന്നൽ കൊടുക്കുന്നത്. ഈ ആന്തരിക പരി വർത്തനത്തിന്റെ ഒരു ബാഹ്യപ്രകടനം മാത്ര മാണ് സാമൂഹിക ഘടനകൾക്ക് ഉണ്ടാകേണ്ട അഴിച്ചു പണി. അഴിഞ്ഞു പോകേണ്ടത് അപ്ര ത്യക്ഷമാകുമ്പോൾ നിറഞ്ഞു നിൽക്കേണ്ടത് താനേ തെളിഞ്ഞു വരും,

Read more